തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
pocso case in kerala
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32), പന്നിയൂർ കാരാക്കൊടി സ്വദേശികളായ എം മുഹമ്മദ് മുഹാദ്(20), എം സിദ്ദിഖ് (32) എന്നിവരാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്‌ത കേസുകളിൽ അറസ്‌റ്റിലായത്‌.

കടയിൽ സാധനം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ കയറിപ്പിടിച്ചുവെന്ന പരാതിയിലാണ് അബ്‌ദുൾ ജുനൈദ്, ത്വയിബ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് ത്വയിബ് ബൈക്കിൽ കയറ്റി കൊണ്ടിപ്പോയി ആക്രമിക്കുകയും ചെയ്‌തിരുന്നു. തളിപ്പറമ്പിന് സമീപത്തെ ഒരു സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.

വൈര്യംകൊട്ടത്തെ സിപിഎം പ്രവർത്തകൻ ദിനേഷിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ത്വയിബ്. 16-കാരിയെ രണ്ടു വർഷത്തോളം ലൈംഗികമായി ഉപയോഗിച്ചുവെന്ന കേസിലാണ് മുഹമ്മദ് മുഹാദിനെയും സിദ്ദിഖിനെയും അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയോട് പീഡന വിവരം തുറന്ന് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്‌തു.

Most Read: ചീനിക്കുഴി കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE