ഹൈദരാബാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ തെലങ്കാനയിൽ മലിനജലം കുടിച്ച് നാല് പേർ മരിച്ചു. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലുള്ള ആളുകളാണ് മരിച്ചത്. കൂടാതെ മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇവർ നിലവിൽ അപകടനില തരണം ചെയ്‌തിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 9 പേർ കുട്ടികളാണ്. പ്രാദേശിക എഞ്ചിനീയർമാരും ഡോക്‌ടർമാരും സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ വെള്ളത്തിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധ റിപ്പോർട് ചെയ്‌തത് സീസണൽ സങ്കീർണതകളും വ്യക്‌തിശുചിത്വവും മൂലമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്. കൂടാതെ ജലമലിനീകരണം സംബന്ധിച്ച പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: പേര് പോലെ തന്നെ ‘നത്തിങ്’; ഫോണിനൊപ്പം ചാർജർ ഉണ്ടാവില്ലെന്ന് സൂചന