മലപ്പുറം : ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്‌മാനെ(26) ആണ് പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന പേരിലാണ് ജ്വല്ലറികളിൽ നിന്നും ഇയാൾ സ്വർണ്ണം വാങ്ങുന്നത്.
പെരിന്തൽമണ്ണയിലെ 2 ജ്വല്ലറികളിൽ നിന്നും മലപ്പുറത്തെ ഒരു ജ്വല്ലറിയിൽ നിന്നുമാണ് ഇയാൾ പണം നൽകാതെ സ്വർണ്ണം വാങ്ങി തട്ടിപ്പ് നടത്തിയത്. പരിചയം നടിച്ച് ചെക്ക് നൽകിയാണ് ആഭരണം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്ത് പണം ലഭിക്കാതെ വന്നതോടെ ജ്വല്ലറി അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് കളവാണെന്ന് വ്യക്‌തമായി. ഇവിടങ്ങളിൽ നിന്നും 7,83,359 രൂപ വില വരുന്ന 157.76 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്.
തട്ടിപ്പിന് ഇരയായ ഒരു ജ്വല്ലറിയിലെ ഉപമേധാവി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ ഇപ്പോൾ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് പോലീസ് സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇത്തരത്തിൽ മറ്റ് ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങിയതായി കണ്ടെത്തിയത്. പെരിന്തൽമണ്ണ സിഐ സജിൻ ശശി, എസ്ഐ ബി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Read also : ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു