സെറോളജിക്കല്‍ സര്‍വേ; കേരളത്തില്‍ രണ്ടാംഘട്ട പരിശോധന നാളെ മുതല്‍

By Team Member, Malabar News
Malabarnews_serological
Representational image
Ajwa Travels

തിരുവനന്തപുരം : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസേര്‍ച്ച് (ഐസിഎംആര്‍) സംഘടിപ്പിക്കുന്ന സെറോളജിക്കല്‍ സര്‍വേ നാളെ മുതല്‍ കേരളത്തില്‍ ആരംഭിക്കും. കോവിഡ് പ്രതിരോധ ശേഷി നേടിയ ആളുകളെ കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. സര്‍വേയുടെ ഭാഗമായി കേരളത്തില്‍ നിന്നും 1200 മുതല്‍ 1800 വരെ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കുറഞ്ഞത് 400 പേരിലെങ്കിലും പരിശോധന നടത്തും.

ദിനംപ്രതി കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ എത്ര ആളുകള്‍ക്ക് സ്വയം രോഗപ്രതിരോധ ശേഷി ഉണ്ടായെന്ന് കണ്ടെത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. കോവിഡ് വ്യാപനത്തോടൊപ്പം എത്ര ആളുകള്‍ക്ക് അവരറിയാതെ രോഗം വന്നു ഭേദമായി എന്നും ഈ സര്‍വേയിലൂടെ മനസിലാക്കാന്‍ സാധിക്കും. ഒന്നാംഘട്ട പരിശോധന കേരളത്തിലെ 30 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നടന്നത്. രണ്ടാംഘട്ടത്തിലും ആ സ്ഥലങ്ങളില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

20 പേരടങ്ങുന്ന ഐസിആര്‍സി സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. പാലക്കാട് നാളെയും, തൃശൂരില്‍ ചൊവ്വാഴ്ചയും, എറണാകുളത്ത് ബുധനാഴ്ചയും പരിശോധന നടത്തും. ഓരോ ജില്ലകളിലും 10 സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും അവിടെ നിന്നും തിരഞ്ഞെടുത്ത വീടുകളിലെ 10 വയസിന് മുകളിലുള്ള ആളുകളിലായിരിക്കും പരിശോധന നടത്തുക. ഒന്നാംഘട്ട പരിശോധനയില്‍ 1193 പേരെ പരിശോധിച്ചതില്‍ നിന്നും 4 പേര്‍ക്ക് രോഗം വന്നുപോയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE