കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്‌ചക്ക് ഉള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജാമ്യം നിഷേധിച്ച കൊച്ചി എൻഐഎ കോടതി നടപടി ചോദ്യം ചെയ്‌താണ് സ്വപ്‌നയുടെ ഹരജി.
തനിക്ക് എതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ അതിന് തെളിവില്ലെന്നും ഹരജിയിൽ സ്വപ്‌ന സുരേഷ് വ്യക്‌തമാക്കുന്നു. താൻ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്താൻ എൻഐഎക്ക് ആയിട്ടില്ല. കേസിൽ എപ്പോൾ വിചാരണ നടക്കുമെന്ന് പോലും പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: അഭിഭാഷകന് നാക്ക് പിഴച്ചതാണ്, വിവാദമാക്കേണ്ടതില്ല; കേരളാ കോൺഗ്രസ്