തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്‌നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്‌ന നടത്തിയതെന്നും എൻഐഎ കോടതിയിൽ വ്യക്‌തമാക്കി.
പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്‌നയുടെ പ്രധാന ലക്ഷ്യം. കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷക്കും രാജ്യ സുരക്ഷക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻഐഎ കോടതിയിൽ പറഞ്ഞു.
167 കിലോയുടെ സ്വർണക്കടത്താണ് നടത്തിയത്. ദുബായിക്ക് പുറമെ സൗദി, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്‌ന പദ്ധതിയിട്ടിരുന്നു എന്നും എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കുന്നു.
Most Read: ഇളവുകൾ സാഹചര്യം പരിഗണിച്ചുമാത്രം; ജനങ്ങളുടെ ജീവൻ പ്രധാനമെന്ന് എ വിജയരാഘവൻ