കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി.
മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. എന്‍ഐഎ കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കുന്ന അബ്‌ദുള്‍ ലത്തീഫ്, മുഹമ്മദ് അസ്‌ലം, നസറുദ്ദീന്‍ ഷാ, റംസാന്‍ പി, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
നിലവില്‍ അറസ്‌റ്റിലായ പ്രതികളുമായി ഇവര്‍ ഗൂഢാലോചന നടത്തുകയും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ അയച്ച കാര്‍ഗോ വഴി സ്വര്‍ണം കടത്താനും വിനിമയം ചെയ്യാനും സൗകര്യമൊരുക്കി എന്നുമാണ് എന്‍ഐഎ ആരോപണം ഉന്നയിക്കുന്നത്. കേസില്‍ ഇതുവരെ 21 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
അതേസമയം കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്‌ദരേഖയില്‍ പോലീസ് അന്വേഷണമില്ല എന്നാണ് വിവരം. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് ജയില്‍ മേധാവിയുടെ പരാതി അടിസ്‌ഥാനമാക്കി അന്വേഷണം സാധ്യമല്ലെന്ന വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. ശബ്‌ദരേഖ ചോര്‍ന്നത് ജയില്‍ വകുപ്പിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം സാധ്യമല്ലെന്നുമാണ് അധികൃതരുടെ നിലപാട്.
Read Also: ജമ്മു കശ്‌മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രി