ജമ്മു കശ്‌മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രി

By Desk Reporter, Malabar News
Narendra-Modi_Oct-22
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ വധിക്കപ്പെട്ട ഭീകരർ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നാശമുണ്ടാക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഇന്ത്യൻ സേന ഒരിക്കൽ കൂടി ധൈര്യവും കരുത്തും കാണിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ ജനാധിപത്യ പ്രക്രിയ തകര്‍ക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. എന്നാല്‍ സുരക്ഷാ ഏജന്‍സികളുടെ ജാഗ്രതകൊണ്ട് അവയെ തടയാനായി. സൈന്യത്തിന്റെ ജാഗ്രതക്കു നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യാഴാഴ്‌ച നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. വൻ ഭീകരാക്രമണം ആയിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അറിഞ്ഞതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

വിദേശകാര്യ സെക്രട്ടറിയും മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു. 26/11 മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി എന്നാണ് റിപ്പോർട്ട്. ഭീകരരുടെ പക്കൽനിന്ന് 11 എകെ റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

Also Read:  ‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE