ഡെൽഹി: സ്വർണ കടത്ത് കേസിൽ ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി ഉത്തരവാണ് സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇഡി ഡെപ്യുട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണൻ നൽകിയ ഹരജിയിൽ ജനുവരി രണ്ടാം വാരം വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്‌ഥർ പ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരോട് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്.
കേസിൽ ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണ വിവരങ്ങൾ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും തുടർ നടപടിയിൽ തീരുമാനം എടുക്കാം എന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
Kerala News: ദുരിതാശ്വാസ ക്യാംപുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി