സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത്‌ ഇഡി

By Staff Reporter, Malabar News
Gold-Smuggling-case-ed
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ.

സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. നിലവില്‍ എന്‍ഐഎ കേസില്‍ റിമാന്‍ഡിലാണ് ഇയാൾ.

അതേസമയം ഇതുവരെയായി 10 പേരാണ് സ്വർണക്കടത്ത് കേസിൽ അറസ്‍റ്റിലായതെന്ന് എൻഐഎ വ്യക്‌തമാക്കിയിരുന്നു. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടതായാണ് വിവരം.

പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. കൂടാതെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ രണ്ട് ഹാർഡ് ഡിസ്‌കുകളും 8 മൊബൈൽ ഫോണുകളും 6 സിം കാർഡുകളും ഒരു കമ്പ്യൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ കണ്ടെത്തിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകളും തിരിച്ചറിയൽ രേഖകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു.

അതേസമയം റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്‌തത്‌ മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു.

Most Read: പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്‌നാട് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE