തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ.
സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ പ്രതി റബിന്‍സിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. നിലവില്‍ എന്‍ഐഎ കേസില്‍ റിമാന്‍ഡിലാണ് ഇയാൾ.
അതേസമയം ഇതുവരെയായി 10 പേരാണ് സ്വർണക്കടത്ത് കേസിൽ അറസ്‍റ്റിലായതെന്ന് എൻഐഎ വ്യക്‌തമാക്കിയിരുന്നു. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടതായാണ് വിവരം.
പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്‌ഡ് നടത്തിയിരുന്നു. കൂടാതെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ രണ്ട് ഹാർഡ് ഡിസ്‌കുകളും 8 മൊബൈൽ ഫോണുകളും 6 സിം കാർഡുകളും ഒരു കമ്പ്യൂട്ടർ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവ കണ്ടെത്തിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകളും തിരിച്ചറിയൽ രേഖകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്‌തത് മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു.
Most Read: പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്‌നാട് എംപി