കൊച്ചി: തന്നെ ജയിലില്‍ വച്ച് ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നതായി സ്വര്‍ണക്കടത്തു കേസിലെ നാലാം പ്രതി സന്ദീപ് നായര്‍. കോടതിക്ക് രഹസ്യമൊഴി നല്‍കിയതിനു ശേഷമാണ് ഇത്തരം ഒരു നീക്കം ആരംഭിച്ചതെന്ന് സന്ദീപ് വ്യക്‌തമാക്കി. തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം എന്‍ഐഎ പ്രത്യേക കോടതിയിലാണ് സന്ദീപ് ബോധിപ്പിച്ചത്. വധഭീഷണിയുടെ പശ്‌ചാത്തലത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും കേസില്‍ മാപ്പുസാക്ഷി ആക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.
മാപ്പു സാക്ഷി ആക്കണമെന്ന സന്ദീപിന്റെ അപേക്ഷയുടെ നിയമസാധ്യത എന്‍ഐഎ പരിശോധിച്ച് വരികയാണ്. ഇതിന് പിറകെയാണ് പ്രതി ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചത്. അതേ സമയം പ്രതികളായ മുസ്‌തഫ, അബ്‌ദുൾ അസീസ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതായി കോടതിയെ എന്‍ഐഎ അറിയിച്ചു. പ്രതികളായ പി ടി അബ്‌ദു, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അനുമതി തേടി.
Read also: സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും