കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. എന്‍ ഐ എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയതിന് യു എ പി എ വകുപ്പുകള്‍ ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട സെയ്‌തലവി, പി ടി അബ്‌ദു, അംജദലി, അബ്‌ദുൾ ഹമീദ്, ജിഫ്‌സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്‌ദുൾ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരുടെ പാസ്‌പോർട്ട് കോടതിയില്‍ സമര്‍പ്പിക്കണം. സംസ്‌ഥാനം വിട്ട് പുറത്ത് പോകാനും അനുമതി ഇല്ല.
പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. കൂടാതെ മുഹമ്മദലി, ഷാഫി, ഷറഫുദ്ദീന്‍ എന്നീ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്‌തു. യു എ പി എ ചുമത്തിയ പ്രതികൾക്ക് ജാമ്യം നൽകരുത് എന്ന് അന്വേഷണ സംഘം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന്റെ അടിസ്‌ഥാനം എന്താണെന്ന് അന്വേഷണ സംഘത്തോട് കോടതി നേരത്തെ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. കള്ളക്കടത്ത് കേസുകളില്‍ യുഎപിഎ ആണോ പ്രതിവിധി എന്നായിരുന്നു കോടതിയുടെ ചോദ്യം.
Read also: ലാവലിന്‍ കേസ്; വാദം രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണം; സിബിഐ സുപ്രീം കോടതിയില്‍