വയനാട് : സംസ്‌ഥാനത്ത് അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന സൂചനകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 27.48 രൂപയാണ് നിലവില്‍ നെല്ലിന്റെ സംഭരണവില. നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ധന കൊണ്ടുവരുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതോടെ ജില്ലയിലുള്ള ഏകദേശം 20,000ല്‍ അധികം വരുന്ന നെല്‍കൃഷിക്കാര്‍ക്കാണ് അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത്.
കേരളത്തില്‍ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന താങ്ങുവിലയാണ് നെല്ലിന് നല്‍കുന്നത്. അതിനൊപ്പമാണ് ഇപ്പോള്‍ അടുത്ത ബജറ്റില്‍ തുക കൂട്ടാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാകുന്നത്. മുപ്പത് രൂപക്ക് മുകളിലേക്ക് താങ്ങുവില എത്തുകയാണെങ്കില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് അത് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. നിലവിലെ നെല്‍കൃഷിക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കൂടിയാകും അതെന്നതില്‍ സംശയമുണ്ടാകില്ല.
ജില്ലയില്‍ നിലവില്‍ നെല്‍കൃഷി ചെയ്യുന്നത് ഏകദേശം 8000 ഹെക്‌ടർ സ്‌ഥലത്താണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 100 ഹെക്‌ടറിലധികം സ്‌ഥലത്ത് അധിക കൃഷിയും ജില്ലയില്‍ ചെയ്‌തിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ ആളുകള്‍ ഇത്തവണ കൃഷിയിലേക്ക് തിരിഞ്ഞത്. ഏകദേശം 20,000ലധികം നെൽകർഷകരും ജില്ലയില്‍ നിലവിലുണ്ട്. താങ്ങുവിലയില്‍ വര്‍ധന കൊണ്ടുവന്നാല്‍ ഇത്രയധികം കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജില്ലയില്‍ ആകെ 30,000 ടണ്‍ നെല്ലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതായത് ഏകദേശം 3 കോടി കിലോ നെല്ല്. ആ സാഹചര്യത്തില്‍ കിലോക്ക് 1 രൂപ താങ്ങുവില വര്‍ധിപ്പിച്ചാല്‍ തന്നെ ഏകദേശം 3 കോടിയോളം രൂപയുടെ ലാഭം കൂടി ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കും.
Read also : ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം