തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ.
ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ധനവകുപ്പ് നൽകിയ പരാതി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിക്കും പരാതി കൈമാറി. മുഖ്യമന്ത്രി സമ്മതം നൽകിയാൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും സംസ്‌ഥാന പോലീസും തമ്മിൽ പുതിയ പോർമുഖം തുറക്കും.
കിഫ്ബിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഇഡി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
2 വർഷം മുൻപ് ലണ്ടൻ സ്‌റ്റോക് എക്‌സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി എടുത്ത 2150 കോടിയുടെ വായ്‌പയുടെ പേരിൽ ഇപ്പോൾ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്‌ട്രീയ നീക്കമെന്നാണ് സംസ്‌ഥാന സർക്കാർ ആരോപിക്കുന്നത്.
National News: ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന