തിരുവനന്തപുരം: ആശുപത്രികളിലെ ഒഴിവുകൾ യഥാസമയം നികത്തി ജോലിഭാരം കുറയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാർ നേഴ്‌സുമാർ രംഗത്ത്. ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്‌സ് വിഭാഗത്തിൽ മാത്രം 730ഓളം തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജൂനിയർ നേഴ്‌സുമുതൽ എംസിഎച്ച് ഓഫിസർ വരെ 1095 ഒഴിവുകളാണ് നികത്താനുള്ളത്.
സമയബന്ധിതമായി സ്‌ഥാനക്കയറ്റവും ലഭിക്കാറില്ലെന്നും ജൂനിയർ നേഴ്‌സായി ജോലിയിൽ കയറി അതേ പോസ്‌റ്റിൽ തന്നെ വിരമിക്കേണ്ടി വരുന്നുവെന്നും കെജിജെപിഎച്ച്എൻഎസ് യു സെക്രട്ടറി കെ ജയലക്ഷ്‍മി പറഞ്ഞു. അവധിദിനങ്ങളിൽ പോലും ജോലിയെടുത്ത് കൊവിഡ് വാക്‌സിനേഷൻ ഉൾപ്പടെയുള്ളവ പൂർത്തിയാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയുണ്ട്.
Read also: സവർക്കറേയും ഗോൾവാൾക്കറേയും വിദ്യാർഥികൾ അറിയണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസി