പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ

By News Desk, Malabar News
Lavalin Case
Representational Image
Ajwa Travels

പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് എസ് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മറുപടി.

സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനായി മാത്രം ചെലവാക്കിയത് 14,19,24,110 രൂപയാണ്. ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി ചെലവാക്കിയത് 10,72,47,500 രൂപയും.  സര്‍ക്കാര്‍ പ്രതിരോധത്തിലായ പ്രമുഖ കേസുകളിലാണ് മുതിര്‍ന്ന അഭിഭാഷകരെ രംഗത്ത് ഇറക്കാന്‍ ഏറ്റവുമധികം തുക ചെലവാക്കിയിരിക്കുന്നത്.

ഷുഹൈബ് കേസില്‍ സംസ്‌ഥാന സര്‍ക്കാരിനായി ഹാജരായ വിജയ് ഹന്‍സാരിയക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 64,44,000 രൂപയാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ ഹാജരായ അഭിഭാഷകനായി സര്‍ക്കാര്‍ ചെലവാക്കിയത് അറുപത് ലക്ഷം രൂപയാണ്. ഇതേ കേസില്‍ മറ്റൊരു 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ചെലവാക്കി. ആകെ ചെലവ് ഒരു കോടിയോട് അടുക്കും.

പയ്യന്നൂരിലെ രാഷ്‌ട്രീയ കൊലപാതക കേസില്‍ ഹരിന്‍ പി റാവല്‍ ഹാജരായതിന് 46 ലക്ഷം തുടങ്ങി അങ്ങനെ പോകുന്നു സര്‍ക്കാര്‍ കോടതികളില്‍ ഒഴുക്കിയ കോടികളുടെ കണക്കുകള്‍. 14 കേസുകളില്‍ സര്‍ക്കാര്‍ കോണ്‍സുല്‍ ലിസ്‌റ്റിന് പുറത്തുള്ള അഭിഭാഷകരാണ് ഹാജരായത്.

Read Also: വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE