ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്‌ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്‌ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ അൻപത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്‌തമാക്കി. കേന്ദ്രം 1.59 ലക്ഷം കോടി വായ്‌പയെടുത്ത് ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശികയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്‌ചയില്‍ ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശിക അടിയന്തരമായി നൽകണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കെഎൻ ബാലഗോപാൽ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ജിഎസ്‌ടി നഷ്‌ട പരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് സംസ്‌ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജിഎസ്‌ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായി കെഎൻ ബാലഗോപാൽ അറിയിച്ചു.
Read Also: ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു; പികെ കുഞ്ഞാലിക്കുട്ടി