മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്‌തി വ്യക്‌തമാക്കി മുസ്‌ലിം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്‌ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഈ രീതി പിന്തുടര്‍ന്നാല്‍ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്‍ലിങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്‌കീമായിരുന്നു ഉചിതം. മറ്റ് സംസ്‌ഥാനങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തില്‍ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read Also: കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തർക്ക് വിലക്ക്