ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ തുടരും

By Staff Reporter, Malabar News
gulab hurricane-kerala rain alert
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുളള അതിതീവ്ര മഴക്കാണ് സാധ്യത.

മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്‌ച യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചൊവ്വാഴ്‌ച യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്തും ലക്ഷദ്വീപ് ഭാഗത്തും തെക്കു കിഴക്കന്‍ അറബിക്കടലിലും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ആന്ധ്രാപ്രദേശിലെ ഗോപാല്‍പൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് ഗുലാബ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ഇന്ന് അര്‍ധ രാത്രിയോടെ ശക്‌തമായ ചുഴലിക്കാറ്റായി ആഞ്ഞടിക്കുമെന്നാണ് കാലാവസ്‌ഥാ വിഭാഗത്തിന്റെ പ്രവചനം. പരമാവധി വേഗം മണിക്കൂറില്‍ 95 കിലോ മീറ്ററാകാനാണ് സാധ്യത.

ആന്ധ്രാപ്രദേശ്, പശ്‌ചിമ ബംഗാള്‍, ഒഡിഷ സംസ്‌ഥാനങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്‌ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മി, വ്യോമ സേനകളും സജ്‌ജമാണ്.

Most Read: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE