മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

By Staff Reporter, Malabar News
Police
Representational Image
Ajwa Travels

കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതായി വിവരം. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പടെയുള്ള സ്‌ഥലങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ തോക്ക് കണ്ടെടുക്കുന്നതിന് മുന്‍പ് മുന്‍വശത്തെ ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന നാലുപേരെ പോലീസ് സംശയിക്കുന്നതായും വിവരമുണ്ട്.

ശനിയാഴ്‌ച ഉച്ചയോടെയാണ് ഷോപ്പിംഗ് മാളില്‍ നിന്ന് പിസ്‌റ്റള്‍ കണ്ടെത്തിയത്. ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ട്രോളിയില്‍ തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു തോക്കും അഞ്ച് തിരകളും. അതേസമയം തോക്ക് ഉപയോഗ ശൂന്യമാണെന്ന് ശാസ്‌ത്രീയ പരിശോധനയിൽ വ്യക്‌തമായിരുന്നു. ഈസ്‌റ്ററിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്‌ചാത്തലത്തിൽ പരിഭ്രാന്തി സൃഷ്‌ടിക്കാനുള്ള ശ്രമമാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സംഭവദിവസം മാളില്‍ എത്തിവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത 86 കാരനെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് ആലുവയില്‍ നിന്നു കസ്‌റ്റഡിയിൽ എടുത്ത ഇയാളെ വിട്ടയച്ചത്.

വനം വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്‌ഥനായ ഇയാളുടെ വീട്ടുകാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും കാറില്‍ മടങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു പോലീസിന് ലഭിച്ചിരുന്നു. വിവരങ്ങള്‍ കൂടുതല്‍ ശേഖരിച്ച ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Read Also: വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം; ആരോഗ്യ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE