തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടയില്‍ വച്ച് പരസ്യ ചിത്രീകരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാൻ സ്വീകരിക്കാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ് ഭരണസമിതി. പരസ്യ ചിത്രീകരണം നടത്തിയ സ്വകാര്യ കമ്പനിക്കും, പരസ്യനിര്‍മ്മാണ കമ്പനിക്കും, സിനിമാ താരത്തിനും എതിരെ കോടതിയെ സമീപിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെ ക്ഷേത്ര പരിസരത്ത് സുരക്ഷയില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ നടയിലും, പരിസരത്തുമായി പരസ്യ ചിത്രീകരണം നടത്തിയതും, ഫ്‌ളക്‌സുകൾ സ്‌ഥാപിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഭരണസമിതി രംഗത്ത് വന്നിരിക്കുന്നത്. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വക്കേറ്റ് കെബി മോഹന്‍ ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഭരണസമിതിയോട് ആലോചിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്വകാര്യകമ്പനിക്ക് ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ക്ഷേത്ര പരിസരം അണുവിമുക്‌തമാക്കാന്‍ വേണ്ടി മാത്രമാണ് അനുമതി നല്‍കിയതെന്നാണ് അദ്ദേഹം യോഗത്തില്‍ വ്യക്‌തമാക്കിയത്.
ക്ഷേത്ര പരിസരത്ത് ചിത്രീകരണം നടത്തിയ കമ്പനിക്കെതിരെയും, അതില്‍ അഭിനയിച്ച സിനിമാ താരത്തിനെതിരെയും ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചത്. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചു. സംഭവ ദിവസം ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ യോഗം നിയോഗിച്ചിട്ടുണ്ട്.
Read also : അർണബ് വിശ്വസ വഞ്ചകൻ; പരാതിയുമായി എൻഎസ്‍യു