തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട സർക്കാർ സഹായത്തോടെയാണ് നടപ്പാകുന്നതെന്ന് വ്യക്‌തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതിനെ തുടർന്നാണ് സുരേന്ദ്രന്റെ ആരോപണം. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണ്. സ്‌ഥാനത്തിന് നിരക്കാത്ത പ്രസ്‌താവനയാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
സഞ്‌ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബർ 13ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തുമെന്നും മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാഗ്രഹം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read also: ത്രിപുരയിലെ ആക്രമണം; കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ്