വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും ബൈഡനൊപ്പം എന്ന ഫലം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്‌മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്‌തു.
ബൈഡന് അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്‌മിനിസ്‌ട്രേഷൻ തലവൻ എമിലി മുർഫി വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. നേരത്തെ രാഷ്‌ട്രീയ സമ്മർദ്ദത്താൽ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരിൽ കടുത്ത വിമർശനമാണ് എമിലി മുർഫിക്ക് നേരിടേണ്ടി വന്നത്.
…fight, and I believe we will prevail! Nevertheless, in the best interest of our Country, I am recommending that Emily and her team do what needs to be done with regard to initial protocols, and have told my team to do the same.
— Donald J. Trump (@realDonaldTrump) November 23, 2020
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് പരാജയം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഇപ്പോൾ ട്രംപ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ ബൈഡൻ ക്യാമ്പ് സ്വാഗതം ചെയ്‌തു.
National News: കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും