ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാക്‌സിൻ വിതരണത്തിലെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി വാക്‌സിൻ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ എടുത്ത തീരുമാനങ്ങൾ യോഗത്തിൽ അറിയിച്ചേക്കും.
രോഗ വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനസ്‌ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോയെന്ന് യോഗത്തിൽ ചർച്ച ചെയ്യും. ഓൺലൈൻ മുഖേനയാണ് യോഗം നടക്കുന്നത്.
രോഗ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഡെൽഹി, രാജസ്‌ഥാൻ, ഗോവ, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ മഹാരാഷ്‌ട്ര സർക്കാർ തീരുമാനിച്ചിരുന്നു.
വിമാനമാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലും, ട്രെയിൻ മാർഗം വരുന്നവർ 96 മണിക്കൂറിനുള്ളിലും ആര്‍ടിപിസിആർ പരിശോധന നടത്തിയിരിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. പരിശോധനാ ഫലമില്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടി വരും.
നവംബർ മാസം ആരംഭിച്ചതിന് ശേഷം ഡെൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ രോഗബാധ വർധിക്കുകയാണ്. ഗുജറാത്തിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.
Read Also: മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്