തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ആദ്യമായി അദ്ദേഹത്തിന് വോട്ട് നഷ്‌ടമായത്.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും മാത്രമേ തപാൽ വോട്ടിന് അനുമതിയുളളൂവെന്ന് ചൂണ്ടിക്കാട്ടി തപാൽവോട്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്‌ഥർ വിഎസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. കോവിഡ് ബാധയെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തിനും വോട്ട് നഷ്‌ടമായത്. കോവിഡ് മുക്‌തനായെങ്കിലും അദ്ദേഹം ഡെൽഹിയിൽ വിശ്രമത്തിലാണ്.
Also Read: അഗ്രഗേറ്റർ ലൈസൻസിന് പിന്നാലെ നിയമ പരിരക്ഷയും ഏർപ്പെടുത്താൻ കേന്ദ്ര പദ്ധതി