ന്യൂഡെൽഹി: അന്തർസംസ്‌ഥാന സ്വകാര്യ ബസുകൾക്ക് രാജ്യത്തിൽ എവിടെയും പെർമിറ്റ് കൂടാതെ ഓടാൻ കഴിയുന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ പരിരക്ഷയും ഒരുക്കാൻ കേന്ദ്ര നീക്കം. കേരളത്തിൽ കെഎസ്ആർടിസിക്ക് ദേശസാൽകൃത പാതകളിൽ കുത്തകാവകാശം ലഭിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ മാതൃകയിൽ അന്തസംസ്‌ഥാന സ്വകാര്യ ബസുകൾക്ക് തടസമില്ലാതെ ഓടാൻ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം. 2019ലെ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പദ്ധതി തയ്യാറാക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു നൽകിയിരുന്നു.
ഒന്നിലധികം സംസ്‌ഥാനങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന ബസുകൾക്ക് അവിടങ്ങളിലെ നിയമവും നികുതി ഘടനയിലെ വ്യതിയാനവും തടസമാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കെഎസ്ആർടിസിക്ക് ഭീഷണിയാകാനിടയുള്ള നടപടി മുന്നിൽക്കണ്ട് എതിർപ്പറിയിക്കാൻ സംസ്‌ഥാന സർക്കാരും നടപടിയാരംഭിച്ചു.
വിയോജിപ്പ് അറിയിക്കാൻ കേന്ദ്രത്തിന് കൈമാറുന്ന കത്തിൽ ഇക്കാര്യം പരാമർശിക്കും. കേന്ദ്രസർക്കാരിന്റെ നാഷണലൈസ് സ്‌കീം, സംസ്‌ഥാനത്തെ പെർമിറ്റ് വ്യവസ്‌ഥ ലംഘിക്കുന്ന ഇതുസംബന്ധിച്ച് വിയോജനക്കുറിപ്പ് തയ്യാറാക്കാൻ ഗതാഗതസെക്രട്ടറിയെ മന്ത്രി എകെ ശശീന്ദ്രൻ ചുമതലപ്പെടുത്തി.
Read Also: അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍; ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍