കോട്ടയം: ജില്ലയിലെ കാലാവസ്‌ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. അതേസമയം ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത് മഴ ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലയാണ് കോട്ടയം. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്‌തമായ സാഹചര്യത്തിൽ പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് തീർഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം പ്ളാപ്പള്ളിയില്‍ ഉരുൾപൊട്ടലിൽ കാണാതായ 12 പേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്തെ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതിന്റെ അടിസ്‌ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്‌ടര്‍ അറിയിച്ചു
Read also: മഴയിൽ മുങ്ങി തൃശൂർ; മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം