തിരുവല്ല: മഴക്കെടുതി ഏറ്റവും അധികം ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാംപുകൾ തുറന്നു. 80 ക്യാംപുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ 33 ക്യാംപുകളാണ് ഇപ്പോഴുള്ളത്. കോഴഞ്ചേരിയിൽ 17ഉം മല്ലപ്പള്ളിയിൽ 15ഉം കോന്നിയിൽ 12ഉം വീതം ക്യാംപുകൾ തുറന്നിട്ടുണ്ട്.
നിലവിൽ ജില്ലയിൽ മഴയ്‌ക്ക് നേരിയ തോതിൽ ശമനമുണ്ടെങ്കിലും റാന്നി മേഖലയിൽ വെള്ളക്കെട്ട് ഇതുവരെയും താഴ്ന്നിട്ടില്ല. അതേസമയം, പത്തനംതിട്ട കക്കി ഡാം തുറക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്‌ടർ വ്യക്‌തമാക്കി.
Read Also: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും