തിരുവനന്തപുരം: സംസ്‌ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 10 മണിയോടെയാണ് യോഗം ചേരുക. സംസ്‌ഥാനത്ത് നിലവിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ട ആവശ്യകത ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.
അതേസമയം ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്‌തമാക്കി. കൂടാതെ ഇടുക്കി ഡാം തുറക്കേണ്ട ആവശ്യം നിലവിലില്ലെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി, ഷോളയാർ ഡാമുകൾ ഇന്ന് രാവിലെ തുറക്കും.
കൂടാതെ സംസ്‌ഥാനത്ത് മുന്നറിയിപ്പുകൾ നൽകിയത് വൈകിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും, മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രമാണെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യുമെന്ന് അധികൃതർ അറിയിച്ചു. പരക്കെ മഴ പെയ്യുമെന്ന് വ്യക്‌തമാക്കിയെങ്കിലും ഇതുവരെ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
Read also: ജാതി പറയുന്നത് നീതി ഉറപ്പാക്കാൻ; വെള്ളാപ്പള്ളി നടേശൻ