തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ 29ആം തീയതി വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്‌തമാകുന്നത്. കൂടാതെ നവംബർ 29ആം തീയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.
പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന് പിന്നാലെ അത് ശക്‌തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ വിലയിരുത്തുന്നത്. കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ 29ആം തീയതി വരെ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 28ആം തീയതിയും, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 29ആം തീയതിയും യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴക്കൊപ്പം തന്നെ ഇടിമിന്നലും രൂക്ഷമാകാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ഓറഞ്ച് അലർടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Read also: കോവിഡ് വ്യാപനം; വിദേശ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് യുഎഇ