തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കൂടി ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ, മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.
കാലാവർഷക്കാറ്റ് ദുർബലമായതിനാൽ നാളെ മുതൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതൽ ഒരു ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, അപകട സാധ്യത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുകയാണ്. കൊച്ചിയിൽ ഇന്ന് പുലർച്ചെ ആരംഭിച്ച മഴ തുടരുകയാണ്. കടലോര മേഖലകളിൽ കടലാക്രമണവും തുടരുകയാണ്.
അതേസമയം, ജൂലൈ ഒന്ന് മുതൽ ഏഴുവരെയുള്ള കണക്കനുസരിച്ചു സംസ്‌ഥാനത്ത് 49 മരണം റിപ്പോർട് ചെയ്‌തു. സംസ്‌ഥാനത്ത് ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതുവരെയായി 8,89,895 ഹെക്‌ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ