മുംബൈ: മഹാരാഷ്‌ട്രയിലും ഉത്തരേന്ത്യയിലും മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 37 ആയി. മുംബൈയിൽ 33 പേരും ഉത്തരാഖണ്ഡിൽ മൂന്ന് പേരും ഹരിയാനയിൽ ഒരാളുമാണ് മരിച്ചത്. മുംബൈയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ്, ട്രെയിൻ ഗതാഗതം താറുമാറായി. സബർബൻ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു.
മുംബൈ- പൂനെ മേഖലയിലെ നദികളെല്ലാം കരകവിഞ്ഞു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. ഇവിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹരിയാനയിൽ മൂന്നുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഗുജറാത്തിന്റെ തെക്കൻ മേഖലയിലും കനത്ത മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.
Also Read: ഇന്ധന വിലവർധന; പാർലമെന്റിലേക്ക് സൈക്കിളിൽ എത്തി തൃണമൂൽ എംപിമാരുടെ പ്രതിഷേധം