വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്‌ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്

By Staff Reporter, Malabar News
rain
Rep. Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലർട്ടാണ്. മലയോര മേഖലകളിലാണ് കൂടുതൽ മഴപെയ്യുക. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു.

ആളുകളോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുമെന്നാണ് അറിയിച്ചത്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. എന്നാൽ, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധത്തിന് തടസമില്ല. പടിഞ്ഞാറൻ അട്ടപ്പാടിയിലും സൈലന്റ് വാലിയിലും കനത്ത മഴയാണ്.

മണ്ണാർക്കാട് ആനക്കട്ടി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ തകർന്നുവീണു. അഗളി ചെമ്മണ്ണൂർ ക്ഷേത്രപരിസരത്ത് വീടിനു മുകളിലേക്ക് മരം വീണു. മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാടുകാണിച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.

Read Also: തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE