തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത. അഞ്ചു ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്‌തമായ മഴ പ്രവചിച്ചതിനാൽ ജില്ലകളിൽ കർശന നിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മഴ ശക്‌തിപ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരള തീരത്തോട് ചേർന്ന തെക്ക്-കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്ന് അധികൃതരും വ്യക്‌തമാക്കി.
അതേസമയം, രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കാർഷിക മേഖലയെ ആശങ്കയിലാക്കി. കാലാവസ്‌ഥാ വ്യതിയാനം കണക്കുകൾ തെറ്റിക്കുകയാണ്. കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ പോലും മാറുന്ന അവസ്‌ഥയിലാണ് കാര്യങ്ങൾ. നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്‌തമാകേണ്ട സമയത്തു മഴ ഇല്ലാത്ത അവസ്‌ഥ.
Most Read| സർക്കാർ പിന്തുണയില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്‌ഥാൻ