പെട്ടിമുടി ഉരുള്‍പൊട്ടല്‍; ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍

By Team Member, Malabar News
Malabarnews_tamilnadu cm
Tamilnadu CM Edappadi Palanisamy
Ajwa Travels

പെട്ടിമുടി : ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സഹായം. ധനസഹായം പ്രഖ്യാപിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ്. പെട്ടിമുടി ദുരിതബാധിതര്‍ക്ക് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സഹായം പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് ഏഴാം തീയതിയാണ് രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 80 ല്‍ അധികം ആളുകള്‍ താമസിച്ചിരുന്ന 30 മുറികള്‍ ഉള്ള 4 ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. 62 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്നെ പരിക്കേറ്റവരുടെ ചികിത്സച്ചിലവും, മരിച്ചവരുടെ മക്കളുടെ തുടര്‍പഠനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കൂടാതെ ദുരിതബാധിതര്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപയും സഹായവാഗ്ദാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE