ചെന്നൈ: ചെന്നൈ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും. വെള്ളിയാഴ്‌ച ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഖത്തര്‍ വഴി ചെന്നൈയിൽ എത്തിയവരിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു സ്‍ത്രീയടക്കം രണ്ടു ടാന്‍സാനിയന്‍ സ്വദേശികളാണ് പിടിയിലായത്. പെട്ടിക്കുള്ളില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ഇത് പിടികൂടിയത്.
കോവിഡ് പശ്‌ചാത്തലത്തില്‍ ഒട്ടേറെ അന്താരാഷ്‌ട്ര വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ ലഹരിക്കടത്ത് കുറഞ്ഞിരിക്കുക ആയിരുന്നു. ഇതുകൊണ്ടു തന്നെ ലഹരിമരുന്നിനു മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഇത് മുതലെടുത്താണ് കടത്തിന് ശ്രമിച്ചത്.