തിരുവനന്തപുരം : അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതി. പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ സംഭവത്തിൽ ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് കോടതി നോട്ടീസ് നൽകുകയും ചെയ്‌തു.
ശിക്ഷ വിധിച്ച് 5 മാസം തികയും മുൻപ് തന്നെ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്. കൂടാതെ പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹരജിയിൽ പറയുന്നുണ്ട്. അതിനാൽ തന്നെ പ്രതികളുടെ പരോൾ റദ്ദാക്കണമെന്നും ഹരജിയിൽ ജോമോൻ പുത്തൻപുരയ്‌ക്കൽ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഈ അനുമതിയുടെ പശ്‌ചാത്തലത്തിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച അഭയ കേസ് പ്രതികൾക്കും സർക്കാർ പരോൾ അനുവദിക്കുകയായിരുന്നു.
Read also : നാട്ടുകാരുടെ മുമ്പിൽ വെച്ച് യുവാവ് കിണറ്റിൽ ചാടി മരിച്ചു