കൊച്ചി: ബെവ്കോ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും ഹെക്കോടതി.
നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോവരുത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നടപടികൾ വ്യക്‌തമാക്കണമെന്നും കോടതി പറഞ്ഞു. അടിസ്‌ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. മാറ്റി സ്‌ഥാപിക്കേണ്ടതും അടിസ്‌ഥാന സൗകര്യം ഒരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും കോടതി പറഞ്ഞു.
അതേസമയം മൂന്ന് ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിച്ചു. 24 എണ്ണം മാറ്റി സ്‌ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കും. 24 ഔട്ട്ലെറ്റുകളിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. 38 എണ്ണം തുടർന്നു കൊണ്ടു പോകാൻ തീരുമാനിച്ചതായും ബെവ്കോ അറിയിച്ചു. ഹരജി ഹൈക്കോടതി സെപ്റ്റംബർ 16ലേക്ക് മാറ്റി.
Read Also: ‘തിരിച്ച് വന്നിട്ട് പറയാം’; കെടി ജലീൽ ഇഡി ഓഫിസിൽ