‘തിരിച്ച് വന്നിട്ട് പറയാം’; കെടി ജലീൽ ഇഡി ഓഫിസിൽ

By Desk Reporter, Malabar News
KT-Jaleel at ED Office
Ajwa Travels

കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി ജലീലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജലീല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്.

‘തിരിച്ച് വന്നിട്ട് പറയാം’ എന്ന് മാത്രമായിരുന്നു കെടി ജലീല്‍ ഇഡി ഓഫീലേക്ക് കയറുന്നതിന് മുന്‍പ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാവിലെ 10.50 ഓടെയാണ് ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്.

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നത് എന്നായിരുന്നു കെടി ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.

ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി 2 അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു. ഇടപാടുകാരറിയാതെ വിവിധ ആളുകളുടെ പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചവരുടെ വീടുകളില്‍ പോയി വമ്പിച്ച വാഗ്‌ദാനങ്ങളാണ് ഭരണസമിതി അംഗങ്ങളും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടവരും നല്‍കികൊണ്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയതെന്നും ജലീല്‍ ആരോപിച്ചിരുന്നു.

Most Read:  സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE