കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാന അപകടത്തിലും വ്യത്യസ്‌ത തുകകള്‍ അടിയന്തിര നഷ്‌ട പരിഹാരമായി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് 5 ലക്ഷവും കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പത്ത് ലക്ഷവും നഷ്‌ട പരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന വാദത്തിലാണ് കോടതിയുടെ നിലപാട്.
പെമ്പിളൈ ഒരുമൈ നേതാവും മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ഗോമതി അഗസ്‌റ്റിന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. അതേസമയം, ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് കൂടുതല്‍ നഷ്‌ട പരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്‌തമാക്കി.
പെട്ടിമുടി ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് 5 ലക്ഷം രൂപയാണ് അടിയന്തിര ധനസഹായം അനുവദിച്ചതെന്നും രേഖകള്‍ ഹാജരാക്കുന്ന മുറക്കാണ് തുക വിതരണം ചെയ്യുന്നതെന്നും ഇടുക്കി ജില്ലാ കളക്‌ടർ വിശദീകരിച്ചു.
Also Read: പെരിയ കേസ്; ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് കൈമാറി