പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍; വ്യത്യസ്‌ത തുകകള്‍ നഷ്‌ട പരിഹാരമായി നല്‍കിയതില്‍ അപാകതയില്ല; ഹൈക്കോടതി

By News Desk, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാന അപകടത്തിലും വ്യത്യസ്‌ത തുകകള്‍ അടിയന്തിര നഷ്‌ട പരിഹാരമായി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് 5 ലക്ഷവും കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പത്ത് ലക്ഷവും നഷ്‌ട പരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന വാദത്തിലാണ് കോടതിയുടെ നിലപാട്.

പെമ്പിളൈ ഒരുമൈ നേതാവും മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ഗോമതി അഗസ്‌റ്റിന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. അതേസമയം, ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് കൂടുതല്‍ നഷ്‌ട പരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്‌തമാക്കി.

പെട്ടിമുടി ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് 5 ലക്ഷം രൂപയാണ് അടിയന്തിര ധനസഹായം അനുവദിച്ചതെന്നും രേഖകള്‍ ഹാജരാക്കുന്ന മുറക്കാണ് തുക വിതരണം ചെയ്യുന്നതെന്നും ഇടുക്കി ജില്ലാ കളക്‌ടർ വിശദീകരിച്ചു.

Also Read: പെരിയ കേസ്; ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE