എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും, അംഗീകൃത ഹോമിയോ ഡോക്‌ടർമാർക്ക് ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസപ്പെടുത്താൻ സംസ്‌ഥാന സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകി കോവിഡ് പ്രതിരോധ ചികിൽസ നടത്തിയ തനിക്കെതിരെ കേസെടുക്കുമെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചതായി ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. അതേസമയം കോവിഡ് ചികിൽസക്ക് ഹോമിയോ മരുന്ന് നിർദ്ദേശിക്കാൻ ഡോക്‌ടർമാർക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
Read also : തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി