തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി

By News Desk, Malabar News
RSS delegates have no understanding of popular issues; The BJP blames
Ajwa Travels

ഡെൽഹി: തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള 2019- 20 വര്‍ഷത്തെ സംഭാവനകളില്‍ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കാണെന്ന് ഓഡിറ്റ് റിപ്പോർട്. 276 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ട്രസ്‌റ്റുകളില്‍ നിന്ന് ബിജെപി സമാഹരിച്ചത്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 58 കോടി രൂപയാണ്.

ബിജെപിക്ക് ലഭിച്ച സംഭാവനയുടെ 80 ശതമാനവും പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്‌റ്റ് വഴിയാണ്. രാജ്യത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ട്രസ്‌റ്റാണ്‌ പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്‌റ്റ്. എയര്‍ടെല്‍, ഡിഎല്‍എഫ് അടക്കമുള്ള വന്‍കിട കമ്പനികള്‍ ഉള്‍പ്പെടുന്ന ട്രസ്‌റ്റാണിത്.

ബിജെപിക്ക് ആകെ ലഭിച്ച 276 കോടി 45 ലക്ഷത്തിൽ 271 കോടി അഞ്ച് ലക്ഷവും പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്‌റ്റിലൂടെയാണ്. കോണ്‍ഗ്രസിന് ആകെ ലഭിച്ച 58 കോടി രൂപയില്‍ 31 കോടി പ്രൂഡന്റ് ഇലക്‌ട്രൽ ട്രസ്‌റ്റ് വഴിയാണ്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 25 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും ഓഡിറ്റ് റിപ്പോര്‍ട് വ്യക്‌തമാക്കുന്നുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട് അനുസരിച്ച് പ്രാദേശിക പാർട്ടികളില്‍ ടിആർഎസിനാണ് ഏറ്റവും വലിയ വരുമാനം ഉണ്ടായത്. 130 കോടി ടിആര്‍സിന് വരുമാനം ഉണ്ടായപ്പോള്‍ ശിവസേനക്ക് 111 കോടി രൂപയും വരുമാനം ഉണ്ടായി. സിപിഎമ്മിന് 159 കോടിയും സിപിഐക്ക് 6 കോടിയുമാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

Kerala News: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE