തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമരാജന്റെ ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തള്ളി. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചു വേണമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.
എന്നാൽ മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി നിലനിൽക്കില്ലെന്ന് വ്യക്‌തമാക്കുകയായിരുന്നു. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹരജികൾ നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധർമരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊടകര കുഴൽപ്പണ ഇടപാടിൽ ഇടനിലക്കാരനായ ധർമരാജന്റെ നീക്കങ്ങൾക്ക് തടയിടാനാണ് പോലീസ് ശ്രമം.
National News: സൗജന്യ വാക്‌സിൻ, റേഷൻ വിതരണം; ഈ വർഷം 80,000 കോടി വകയിരുത്തുമെന്ന് കേന്ദ്രം