ഹിന്ദി ചിത്രം ‘ലുഡോ’ക്കും സംവിധായകന്‍ അനുരാഗ് ബസുവിനും എതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. ‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’ എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.
സിനിമയിലൂടെ ഹിന്ദു മതത്തെ പരിഹസിക്കുകയാണ് സംവിധായകന്‍ എന്നാണ് സംഘടനയുടെ കാഴ്‌ചപ്പാട്. ചിത്രത്തില്‍ നടന്‍ രാജ്‌കുമാര്‍ റാവോ രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി വേഷം കെട്ടുന്നുണ്ട്. രാമനായി വേഷം കെട്ടിയ നടനെ രാജ്‌കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്. കൂടാതെ ചിത്രത്തില്‍ ഒരു രംഗത്തില്‍ ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടു പേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ മത വികാരത്തെ വൃണപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 12ന് ആണ് ലുഡോ നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌തത്. രാജ്‌കുമാര്‍ റാവോ, അഭിഷേക് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, സാനിയ മല്‍ഹോത്ര, പേളി മാണി, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read: ‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്