എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് ഇവർ.

വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും വാക്‌സിനേഷൻ സെന്ററിൽ പോയി കുത്തിവെപ്പ് എടുക്കാൻ കഴിയാത്ത വിഷയത്തിലും സർക്കാരിന്റെ കരുണ തേടുകയാണ് രോഗികൾ. പെൻഷൻ തുകയായ ആയിരം രൂപ ചെറിയ തുകയാണെങ്കിലും രോഗികൾക്കത് വലിയ ആശ്വാസമായിരുന്നു. കഠിനമായ ജോലികളൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ഇവരിൽ പലരും ദിവസവേതനത്തിനാണ് ജോലി ചെയ്‌തിരുന്നത്‌. മരുന്നിനുൾപ്പടെ വലിയ തുക ഓരോ മാസവും കണ്ടെത്തേണ്ടതുണ്ട്.

വൈറസ് ബാധയേൽക്കുമോ എന്ന ഭീതി വേറെയും. പ്രതിരോധ ശേഷി കുറവായതിനാൽ കോവിഡ് ബാധ നിയന്ത്രണ വിധേയമാകാതെ ഇവർക്ക് പുറത്തിറങ്ങാനും സാധിക്കില്ല. എച്ച്‌ഐവി ബാധിച്ചതിൽ പിന്നെ ഉറ്റവരാരും തുണയില്ലാത്തവരാണ് അധികവും. തിരിച്ചറിയപ്പെടും എന്നതിനാൽ വാക്‌സിനേഷൻ സെന്ററുകളിൽ പോയി കുത്തിവെപ്പ് എടുക്കാനാകില്ല.

സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുക എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. രോഗികൾക്ക് ഒരു മാസത്തെ പെൻഷൻ നൽകാൻ സർക്കാർ 80 ലക്ഷം രൂപയോളം കണ്ടെത്തേണ്ടി വരും.

Also Read: സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE