ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിച്ചുവരുത്തി കേന്ദ്ര അഭ്യന്തര മന്ത്രാലയം. ബംഗാളിൽ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗദീപ് ധൻഖർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. തിങ്കളാഴ്‌ച ഹാജരാകാനാണ് ഉദ്യോഗസ്‌ഥരോട് നിർദേശിച്ചിരിക്കുന്നത്.
നഡ്ഡയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ബംഗാൾ സർക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളിൽ അമിത് ഷാ ബംഗാൾ സന്ദർശിക്കുമെന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിനിടെ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൈലാഷ് വിജയ് വർഗീയക്ക് സാരമായ പരിക്കുകൾ ഏറ്റിരുന്നു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണം തൃണമൂൽ കോൺഗ്രസ് തള്ളി.
Read also: കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം, മോദി ആഗ്രഹിക്കുന്നത് ബിഹാറികളുടെയും; രാഹുൽ ഗാന്ധി