യുപിയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി

By Desk Reporter, Malabar News
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള പിൽബിത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് സഹോദരിമാരെയും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ കുടുംബം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ തൂങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഉത്തരാഖണ്ഡിന്റെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള ഒരു ഇഷ്‌ടിക ചൂളയിലാണ് പെൺകുട്ടികളുടെ കുടുംബം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. 18ഉം 20ഉം വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് പുറത്തു പോയിരുന്നു. എന്നാൽ ഏറെ വൈകിയും അവർ തിരിച്ച് എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു.

കുറച്ചു സമയത്തിനകം തന്നെ ഒരു പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങൾ കണ്ടെത്തി. എന്നാൽ പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. രണ്ടാമത്തെ പെൺകുട്ടിക്കായി വീണ്ടും തിരച്ചിൽ നടത്തിയ കുടുംബം ചൊവ്വാഴ്‌ച രാവിലെയാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിന് ശേഷമാണ് കുടുംബം വിവരം പോലീസിൽ അറിയിച്ചത്. സ്‌ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. പെൺകുട്ടികളുടെ ശരീരത്തിൽ പരിക്കേറ്റ അടയാളങ്ങൾ ഉണ്ട്. എന്നാൽ ബലാൽസംഗം നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ ആയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴുത്തിലാണ് രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിരിക്കുന്നത്.

രണ്ട് മൃതദേഹങ്ങളും തമ്മിൽ അധികം ദൂരം ഉണ്ടായിരുന്നില്ല. ഒരു പെൺകുട്ടിയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്‌തമാക്കി.

Also Read:  ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE