അബുദാബി: രാജ്യന്തര വിമാനത്താവളത്തിന് സമീപത്ത് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി. എന്നാല്‍, ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി അറിയിച്ചു. കൂടാതെ പരിക്കേറ്റ ആറ് പേരില്‍ രണ്ട് ഇന്ത്യക്കാരുണ്ട്. ഇവരെ ഇന്നലെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌തിരുന്നു.
ഇന്നലെ യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്‌ഥാൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് യുഎഇയും വ്യക്‌തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.
Read also: ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്തി കുവൈറ്റ്