ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സാമൂഹിക മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്‌ക്കാനാകില്ലെന്ന് പറഞ്ഞ കോടതി, യൂട്യൂബർ എ ദുരൈമുരുഗൻ സട്ടായിയുടെ ജാമ്യം പുനഃസ്‌ഥാപിച്ചു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, ഉജ്‌ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരൈമുരുഗൻ തന്റെ സ്വാതന്ത്ര്യം ദുരൂപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.
യൂട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്യുന്ന എല്ലാവരെയും തടവിലിടാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടക്കുമെന്ന് കോടതി തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. അപകർത്തി പരാമർശം നടത്തരുതെന്ന് ഉൾപ്പടെയുള്ള വ്യവസ്‌ഥകൾ ദുരൈമുരുഗന് നിർബന്ധമാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.
Most Read| സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക പരിശോധന പൂർത്തിയായി