തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി

By Trainee Reporter, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സാമൂഹിക മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്‌ക്കാനാകില്ലെന്ന് പറഞ്ഞ കോടതി, യൂട്യൂബർ എ ദുരൈമുരുഗൻ സട്ടായിയുടെ ജാമ്യം പുനഃസ്‌ഥാപിച്ചു. ജസ്‌റ്റിസുമാരായ അഭയ് എസ് ഓക, ഉജ്‌ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരൈമുരുഗൻ തന്റെ സ്വാതന്ത്ര്യം ദുരൂപയോഗിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.

യൂട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്യുന്ന എല്ലാവരെയും തടവിലിടാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടക്കുമെന്ന് കോടതി തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. അപകർത്തി പരാമർശം നടത്തരുതെന്ന് ഉൾപ്പടെയുള്ള വ്യവസ്‌ഥകൾ ദുരൈമുരുഗന് നിർബന്ധമാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

Most Read| സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക പരിശോധന പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE