ഡെൽഹി: രാജ്യത്ത് ദേശീയ സീറോ സര്‍വേ ഐസിഎംആര്‍ ഈ മാസം ആരംഭിക്കും. സർവേ നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം സംസ്‌ഥാനതല സീറോ സര്‍വേകള്‍ തുടരണമെന്ന് നീതി അയോഗ് അംഗം ഡോ. വികെ പോള്‍ നിര്‍ദ്ദേശിച്ചു.
രാജ്യത്ത് എത്ര ശതമാനം പേര്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തുന്നതിനാണ് സീറോ സര്‍വേ. അണ്‍ലോക്കില്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് നിരക്കില്‍ 78 ശതമാനം കുറവ് വന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.
അഞ്ചാഴ്‌ചയായി കോവിഡ് നിരക്ക് കുറയുകയാണ്. രോഗമുക്‌തി നിരക്ക് 94.9 ശതമാനമായി. തുടര്‍ച്ചയായ നാലാം ദിവസവും റിപ്പോര്‍ട് ചെയ്‌തത് ഒരു ലക്ഷത്തില്‍ താഴെ കേസുകള്‍ ആണ്. എന്നാല്‍ അണ്‍ലോക്കില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Also Read: വാക്‌സിന് വേണ്ടിയുള്ള കേരളത്തിന്റെ ആഗോള ടെൻഡറിൽ ആരും പങ്കെടുത്തില്ല